Tuesday, June 3, 2008

പേരില്ലാത്ത കവിത

ഒന്നാം പാഠംഎന്താണെന്ന്‌ ആര്‍ക്കുമറിയില്ലായിരുന്നു.

അതുകൊണ്ടാവണം

എല്ലാവരും വിലക്കപ്പെട്ട കനിയെക്കുറിച്ചുള്ളപാട്ടുകള്‍ പാടികൊണ്ടിരുന്നു.

രണ്ടകലങ്ങളെ ഒരു ബിന്ദുവിലെത്തിക്കാനായാല്‍

എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന്‌ആരോ പറയുന്നുണ്ടായിരുന്നു.

ത്രികോണങ്ങളുടെ ലോകത്തുനിന്ന്‌എല്ലാവരും

പുറത്താക്കപ്പെടുകയായിരുന്നു. അപ്പോഴും

തിരക്കില്‍ നഷ്ടപ്പെടുന്നനീളന്‍ കയ്യുറകളാരുടേതെന്ന

ചോദ്യം ഉയര്‍ന്നുകൊണ്ടിരുന്നു.

എല്ലാവര്‍ക്കും എല്ലാവരെയും

കാണാനാകുന്ന ഒരു ബിന്ദുവുണ്ട്‌.

അവിടെയാണ്‌ ഒരു സ്റ്റേഷനിലും നിര്‍ത്താതെ പോകുന്നതീവണ്ടികള്‍ കാണാതാകുന്നത്‌.

അയുക്തികളുടെ നഗരമേ,

നീലചിത്രങ്ങളുടെ സൈറ്റില്‍നിന്നും

നിന്നെ ഡൌണ്‍ലോഡ്‌ ചെയ്യുമ്പോള്‍രണ്ടു മൂന്നുനിലകെട്ടിടങ്ങള്‍ മാത്രമാണ്‌ നിനക്കുണ്ടായിരുന്നത്‌.

പിന്നീടാണ്‌ ആര്‍ക്കുമിഷ്ടപ്പെടുന്ന

എട്ടുവരിപ്പാതയുംചെടികള്‍ നിറഞ്ഞ നടപ്പാതയും സ്വന്തമായത്‌.

നട്ടുച്ചയില്‍നിന്ന്‌

വെയിലിറങ്ങിപോകുന്നത്‌എല്ലാവരും കണ്ടുനിന്നതാണ്‌.

എന്നിട്ടുമെന്തേ ആ മരങ്ങള്‍ക്കിടയില്‍ഉറങ്ങിക്കിടക്കുന്ന

പെണ്‍കുട്ടികള്‍ എഴുന്നേറ്റുപോകാത്തത്‌.

ഒരു പുല്‍നാമ്പിണ്റ്റെ

സഹായമില്ലാതെ ജലത്തിനെക്കാളും

താണ അവസ്ഥയില്‍നിന്നുംനമ്മുക്കുയിര്‍ത്തെഴുന്നേക്കാനാവില്ല.

കണ്ണാടിയിലേയ്ക്ക്‌കയറിപോകുന്നതിന്‌ മുമ്പ്‌

നീയെന്താണ്‌ പറഞ്ഞത്‌.

ആരുടെ പരുക്കന്‍ വിരലുകളെക്കുറിച്ചാണ്‌ പരാതിപ്പെട്ടത്‌.

അതോ അതൊരു മുന്നറിയിപ്പായിരുന്നോ ?

പേരിനൊടൊപ്പം അധികചിഹ്നമിട്ട്‌

എത്ര നഗരങ്ങളേയാണ്‌ നീ സ്വന്തമാക്കിയത്‌.

കുളമ്പടിയടയാളങ്ങള്‍ അവശേഷിക്കാത്ത

അവിടത്തെ തെരുവുകള്‍ ഏത്‌ നഗരത്തില്‍നിന്ന്‌ ഏതു നഗരത്തിലേയ്ക്കുള്ളതായിരുന്നു.

ചായക്കോപ്പകളില്‍നിന്ന്‌

അവസാനമിറങ്ങിപോയതാരായിരുന്നു.

ചുരുണ്ടമുടിയിഴകളുടെ വള്ളം

എവിടെയാണ്‌ തകര്‍ന്നുപോയത്‌.

പുളിയിലകള്‍ നിറഞ്ഞതോട്‌

കവിഞ്ഞൊഴുകുന്നത്‌ഏതു നക്ഷത്രരാശിയിലാണ്‌.

ഉമിനീരില്‍ കുതിരുന്ന ലോകങ്ങളെ

നിന്ടെ പേരിട്ട്‌ വിളിക്കാനാകുമെന്ന്‌ തിരിച്ചറിഞ്ഞതെന്നാണ്‌.

അതോ അതും ആരോ പറഞ്ഞ നുണയായിരുന്നോ?

ഭൂമി മൂന്നുതവണ കറങ്ങിവരുന്നതുവരെനിനക്ക്‌

ആദ്യത്തെ ഇലയുടെ മുഴുവന്‍ മധുരവും നുകരാം.

പിന്നെ നീയെന്തിനാണ്‌ പേടിക്കുന്നത്‌.

ഇന്നലെ രാത്രിയില്‍ നിണ്റ്റെ മടിയിലുറങ്ങിയ ആ കന്യാസ്ത്രീയുടെപേരെന്തായിരുന്നു.

തുടകള്‍ കൂട്ടിമുട്ടുമ്പോളുണ്ടാകുന്നതെന്താണ്‌ തീയോ, പഴകിയ വീഞ്ഞോ?

നദിയുടെ ഉറഞ്ഞുപോയഏതടരിലാണ്‌

നീയൊളിച്ചിരിക്കുന്നത്‌.

അതിര്‍ത്തികളെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം അവസാനിക്കുന്നത്‌ നിന്നിലെത്തുമ്പോഴാണെന്നറിയാമായിരുന്നു.

അതുകൊണ്ടാണ്‌ അവസാനത്തെ വസ്ത്രമാണ്‌ ഭൂമിയെന്ന്‌ നീ പറയുന്നത്‌എല്ലാവരും വിശ്വസിക്കുന്നത്‌.

സമയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുമുമ്പില്‍

നമ്മളെല്ലാംതോറ്റുപോകുന്ന ദിവസങ്ങളാണ്‌ കടന്നുപോകുന്നത്‌. പിരിയന്‍കോവണികളില്‍നിന്ന്‌

നമ്മളിറങ്ങിനടക്കുന്നത്‌ആരുടെ മുന്തിരിതോട്ടത്തിലേയ്ക്കാണ്‌.

നാഴികമണികള്‍ വയലിനുകളെ ഒളിപ്പിച്ചുകടത്തുന്നതെന്തിനാണ്‌.

ഓര്‍മ്മകളെക്കുറിച്ച്‌ പറയുമ്പോള്‍ മാത്രമാണ്‌നീ

അറിവുള്ളവളാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.

ദേശാടനകിളികളെ ഏതോ ഒരു നദിയുടെ പേരുപറഞ്ഞ്‌ഏറെകാലം മോഹിപ്പിച്ചത്‌

എത്രലാഘവത്തോടെയാണ്‌ നീ പറഞ്ഞത്‌.

അങ്ങനെയൊരു നദി ഭൂമിയിലുണ്ടായിരുന്നില്ലെന്ന്‌അടിയൊഴുക്കുകള്‍ കൂടെക്കൂടെ പറയാറുണ്ട്‌.

നൂറു കത്തിച്ച മെഴുകുതിരികള്‍കൊണ്ട്‌

വീടുണ്ടാക്കിയതും അവിടെ ഏറ്റവും പ്രീയപ്പെട്ട പൊമറേനിയനുമായിമൂന്നുദിവസം

സല്ലപിച്ചതും നിണ്റ്റെ പ്രീയപ്പെട്ട ഓര്‍മ്മകളാണല്ലോ.

ഭൂമിയുടെ വയസ്സെത്രയെന്ന ചോദ്യത്തിന്‌

കണംകാലിലെരോമത്തിണ്റ്റെ എണ്ണം പറഞ്ഞ നിണ്റ്റെ കുട്ടിക്കാലകുസൃതിമാത്രം നീ മറന്നുപോയി.

എന്തായാലും ആ മാവിന്‍ചുവട്ടില്‍

ഒരു നിമിഷംകൂടി കാത്തിരുന്നെങ്കില്‍

നിനക്ക്‌ ചിത്രശലഭമായി മാറാമായിരുന്നു.

ആദ്യത്തെവിത്തിനും അവസാനത്തെവിത്തിനും

തമ്മിലുള്ള വ്യത്യാസമെന്നു പറയുന്നത്‌.

ആദ്യത്തെവിത്തില്‍ നിന്ന്‌ ഞാനും

അവസാനത്തെവിത്തില്‍ നിന്നും നീയുമുണ്ടായി എന്നതുമാത്രമാണോ.

അതോ, പേരറിയാത്ത ഏതോ തുറമുഖഗ്രാമത്തില്‍

നിന്നെ പ്രതീക്ഷിക്കുന്ന ഒരുവനുണ്ടാകുമെന്നതോ ?

പുല്ലുകള്‍ക്കിടയില്‍ ഉറങ്ങികിടക്കുന്ന

കൂറ്റന്‍ ജനലുകളെ വിളിച്ചുണര്‍ത്തിയത്‌

ആരുടെ കാല്‍പെരുമാറ്റമാണ്‌.

ഏത്‌ വിദൂഷകണ്റ്റെ കുഴലൂത്തിലേയ്ക്കാണ്‌

നീയിറങ്ങിപോയത്‌.

തുടകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ചതെന്താണ്‌.

ഇലതുമ്പില്‍ നിന്നടര്‍ന്ന

ഒരു തുള്ളി ആഴത്തെ ഉപേക്ഷിക്കുന്നതെവിടെയാണ്‌ഒറ്റവീട്‌

മാത്രമുള്ള ഏത്‌ ദ്വീപിലേയ്ക്കാണ്‌ നാടുകടത്തുന്നത്‌.

ഈ പുഴയില്‍

ആരോ അടിയൊഴുക്കുവരച്ചിടുന്നു.

തോണിക്കാരന്‍ മഷിപടര്‍ന്ന്‌ മരങ്ങളായി മാറിയിരിക്കുന്നു.

കളിപ്പാട്ടങ്ങളുടെ പേരുള്ള

നഗരങ്ങളില്‍ഒരു ജനകൂട്ടം അതിജീവനത്തെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുന്നു.

(നീയപ്പോഴും പാവാടയ്ക്കുള്ളിലേയ്ക്ക്‌ അരിച്ചിറങ്ങിയ

ആ പരുക്കന്‍ വിരലുകളെക്കുറിച്ചോര്‍ത്തിരിക്കുന്നു. ?)

രണ്ട്‌ കവിതകള്‍




ഉറുമ്പുകള്‍ വീടിനകത്ത്‌


റോഡുപണിയുന്നു


പാലംപണിയുന്നു


വീടുപണിയുന്നു


എന്നിട്ടുമെന്തേ നമ്മളൊറ്റയ്ക്കായത്‌?





ചുവന്ന മുളകുകള്‍


ഉണക്കാനിടുന്ന ഒരു പെണ്‍കുട്ടി


മൊട്ടക്കുന്നിന്ടെ ഉച്ചിയില്‍


വെയിലിനെ വാറ്റുന്നഒറ്റമരത്തെ പ്രണയിക്കുന്നു.

Saturday, May 31, 2008

ഷറപോവ



ഉറഞ്ഞുപോയ കടലിലൂടെ

കപ്പിത്താണ്റ്റെ മകള്‍ നടന്നുപോകുന്നു

ഒരൊറ്റ ചുംബനംകൊണ്ട്‌

നൂറു കപ്പലുകളെ അതിര്‍ത്തികടത്തിയവള്‍



നമ്മുക്കവളെ

ഷറപോവ എന്നുവിളിക്കാം

ആരുവിളിച്ചാലും

കൂടെ വരും

എത്രനേരം വേണമെങ്കിലും പിടിച്ചുനില്‍ക്കും

ടെന്നീസ്‌, ക്രിക്കറ്റ്‌, ഫുട്ബോള്‍

എന്തുമാവാം



വൈക്കോലുമേഞ്ഞ തുറമുഖത്തെ

നീലമുഖമുളള വാതിലുകളെ വിശ്വസിക്കരുത്‌

എപ്പോള്‍ വേണമെങ്കിലും

അകത്തേക്ക്‌ കയറ്റിവിടാം

തിമിംഗലങ്ങളെ

നീരാളികളെ

ഒട്ടകങ്ങളെ



മുച്ചുണ്ടുകൊണ്ടവളെ ചുംബിച്ചത്‌

ഏത്‌ കപ്പല്‍ ജോലിക്കാരനാണ്‌

തുരുമ്പിച്ച മുലക്കണ്ണുകളില്‍നിന്ന്‌

പായ്ക്കപ്പലുകളെ അടര്‍ത്തിമാറ്റിയതാരാണ്‌



ചുവന്ന പാവാടയുടുത്ത്‌

അവള്‍ ചരിഞ്ഞുകിടക്കുന്നത്‌ കണ്ടാണ്‌

ഏതോ നാവികന്‍

ഭൂമി ഉരുണ്ടതാണെന്ന്‌ വിളിച്ചു പറഞ്ഞത്‌



ഷറപോവ,

നൂറ്റാണ്ടുകളായി ഒരു ടെന്നീസ്‌ ബോള്‌ മാത്രമാണ്‌

അവളുരുണ്ടു പൊയ്ക്കോട്ടെ എങ്ങോട്ടെങ്കിലും!!!!

പ്രാര്‍ത്ഥന- ഒന്ന്

പള്ളിയില്‍ പോകുന്ന
കന്യാസ്ത്രീയുടെ പിന്‍ഭാഗം കണ്ട്
പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നുണ്ട്
ചുമട്ടുതൊഴിലാളികള്‍

എന്‍റെ പിഴ
എന്‍റെ പിഴ
എന്‍റെ വലിയ പിഴ

പ്രഹസനം

പൊളിഞ്ഞുപാളീസായ
ഒരു നാടകത്തില്‍
വിദുഷകന്‍ വെള്ളംകൊണ്ടു
തോണിയുണ്ടാക്കുന്നു

വഴി

വിഷം കഴിച്ചുമരിച്ച
ഒരു യുവതി
ആശുപത്രി വരാന്തയില്‍ കൂടിനില്‍ക്കുന്നവരോട്
മോര്‍ച്ചറിയിലേക്കുള്ള വഴി ചോദിക്കുന്നു

രാത്രി







മഴയുടെ ഉറപ്പിന്‍മേലാണ്‌

വിത്തുകളുറങ്ങാന്‍ കിടക്കുന്നത്‌



കഷ്ടം!!!









ഞാനെത്ര

ഉറങ്ങിയാലും

തീരാത്ത ഒരു രാത്രിയാണു നീ.







എന്ടെ കവിതകളില്‍

ഒരു പെണ്‍കുട്ടി ഒളിച്ചുതാമസിക്കുന്നുണ്ട്‌

എല്ലാ രാത്രികളിലും വേഴാമ്പല്‍ വിരുന്നുവരുന്ന

മഴ വിശ്രമിക്കുന്ന മരച്ചില്ലയായിരുന്നവള്‍ഉഷ്ണജലപ്രവാഹങ്ങളുടെ ദേവത. നിറയെ മഞ്ഞുള്ള ഒരുമ്മ കൊടുത്താണ്‌ ഞാനവളെ വശീകരിച്ചത്‌. എണ്ണിയാലൊടുങ്ങാത്ത ജലകന്യകമാര്‍ തോഴിമാരായുണ്ട്‌


തോഴിമാരിലും എനിക്കു കണ്ണുണ്ട്‌.


എല്ലാത്തിനേയും പൊക്കണംകൊതിപ്പിച്ച്‌ നിര്‍ത്തണം.

കാവല്‍ക്കാരുടെ കണ്ണുകള്‍ ചൂഴ്നെടുത്തിരിക്കുന്നു.

വിരലുകള്‍ തകര്‍ത്തുകളഞ്ഞിരിക്കുന്നു.

കഞ്ചാവുവാറ്റുന്നതും എന്ടെ അരക്കെട്ടിണ്റ്റെ തരിപ്പുമാറ്റുന്നതും അവളാണ്‌. കിടപ്പറയ്ക്ക്‌ ചുറ്റും കൂറ്റന്‍ കള്ളിമുള്‍ചെടികള്‍ വളര്‍ത്തിയിരിക്കുന്നു.

ഒരു വാകമരം ദിവസവും അവളുടെയരികില്‍


അടിവസ്ത്രമിടാതെ കാലുംകവച്ചിരിക്കാറുണ്ട്‌


അവനുള്ള കോടാലി ഞാന്‍ പണിതുകൊണ്ടിരിക്കുന്നു.









ഇരുട്ടുതൊണ്ടയില്‍ കുടുങ്ങി

ചത്തുപോയ വഴിവിളക്കുകളാണ്‌

രാത്രിയെ മിന്നാമിനുങ്ങുകള്‍ക്ക്‌

കൂട്ടിക്കൊടുത്തത്‌




ചെറ്റകള്‍!!!









നഗ്നരായ ചിത്രശലഭങ്ങള്‍


പൂക്കളോട്‌ ഒരു രാത്രി കടം ചോദിച്ചത്രേ


വഷളന്‍മാര്‍!!!








ഉമ്മകളെല്ലാം

കോടതിവരാന്തയില്‍ ചോദ്യം ചെയ്യപ്പെടുന്നു.